Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Injured

Kannur

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്

മട്ടന്നൂർ: മണക്കായിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികൾ സഞ്ചരിച്ച ബൈക്കും കാറുമാണ് കൂട്ടിയിടിച്ചത്. ഇന്നലെ ഉച്ചയോടെ മണക്കായിലായിരുന്നു അപകടം.

പരിക്കേറ്റ കർണാടക സ്വദേശികൾക്ക് ഉരുവച്ചാൽ ഐഎംസി ആശുപത്രിയിൽ പ്രഥമ ശ്രുശ്രൂഷ നൽകി. കർണാടയിൽ നിന്നു കൊട്ടിയൂരിൽ പോയി തിരിച്ച് ഉരുവച്ചാൽ-മണക്കായി റോഡ് വഴി പറശിനിക്കടവിലേക്ക് പോകവെയാണു കാറുമായി കൂട്ടിയിടിച്ചത്. റോഡ് പരിചയക്കുറവാണ് അപകടത്തിനു കാരണമെന്നു പറയുന്നു.

District News

മാക്കൂട്ടം ചുരത്തിൽ ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക് 

ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവറടക്കം രണ്ടുപേർക്കു പരിക്കേറ്റു. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവർ ചിത്രദുർഗ സ്വദേശി രാകേഷിനെ (24) ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ലോറി ഉടമ ജഗദീഷിന് നിസാര പരിക്കേറ്റു. ഇന്നലെ രാത്രി എട്ടോടെ മാക്കൂട്ടം-പെരുമ്പാടി ചുരത്തിൽ പോലീസ് ചെക്ക് പോസ്റ്റിന് ഒരു കിലോമീറ്റർ മുകളിലായിട്ടായിരുന്നു അപകടം. ചിത്രദുർഗയിൽ നിന്ന് ആശുപത്രികളിലേക്ക് ആവശ്യമായ സാധന സാമഗ്രികളുമായി കണ്ണൂർ ഭാഗത്തേക്കു വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

District News

ക്വാറിയിൽ നിന്ന് കല്ല് തെറിച്ചുവീണ് രണ്ടുപേർക്ക് പരിക്ക്

മുക്കം: ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്നും കല്ല് തെറിച്ച് വീണ് രണ്ട് പേർക്ക് പരിക്കേറ്റു.തോട്ടുമുക്കം ദേവസ്വം കാട്ടിൽ പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് ദേഹത്ത് വീണാണ് തെക്കനാട്ട് ഷോജി, ചാലക്കൽ ജലീൽ എന്നിവർക്ക് പരിക്കേറ്റത്.

ക്വാറിയിൽ നിന്നും എഴുപത് മീറ്റർ ദൂരെ പറമ്പിൽ ജോലിയെടുത്ത് കൊണ്ടിരിക്കെയാണ് കല്ല് വീണ് ഷോജിയുടെ തലക്ക് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ജലീലിന് കാലിനാണ് പരിക്ക്. ഉഗ്ര സ്ഫോടനങ്ങൾ മൂലം വീടുകൾക്ക് വിള്ളലുകൾ വീഴ്ത്തിയും, കല്ലുകൾ തെറിച്ച് സ്വൈര്യ ജീവിതം ദുസഹമാക്കിയും ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറി അടച്ചുപൂട്ടണമെ ന്നാവശ്യപ്പെട്ട് നാട്ടുകാർ ഒരു മാസത്തോളമായി സമരത്തിലാണ്.

ഒട്ടേറെ വീടുകൾക്ക് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ, ലൈസൻസിന്‍റെ മറവിൽ നിയമ വിരുദ്ധമായി വൻതോതിൽ ഖനനം നടത്തുന്നതായാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

ക്വാറി പ്രവർത്തനം നിർത്തിവയ്പ്പിച്ചു

മുക്കം: തോട്ടുമുക്കം ദേവസ്വം കാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് കല്ല് തെറിച്ച് രണ്ട് പേർക്ക് പരിക്കേറ്റ സംഭവത്തെ തുടർന്ന് ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ടി. കവിത, വൈസ് പ്രസിഡന്‍റ് സുജ ടോം, പഞ്ചായത്തംഗങ്ങളായ അഹമ്മദ്കുട്ടി പൂളത്തൊടി, ടി.പി ഷറഫുദ്ധീൻ, മുഹമ്മദ് യൂസഫ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷം പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ നിർദേശം നൽകുകയായിരുന്നു.

Kerala

കോഴിക്കോട്ട് ലോറിയിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: എതിർദിശയിൽ നിന്നും വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി രണ്ടുപേർക്ക് പരിക്ക്. മാവൂർ ചെറൂപ്പയിലാണ് അപകടമുണ്ടായത്.

കാറിൽ ഉണ്ടായിരുന്ന നല്ലളം സ്വദേശികളായ അച്യുതൻ, ഗോപേഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്ക് തകർന്ന് റോഡിൽ ഡീസൽ വ്യാപിച്ചു. ഫയർഫോഴ്സ് എത്തിയാണ് ഡീസൽ കഴുകി കളഞ്ഞത്.

District News

ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ചു: രണ്ടുപേർക്ക് പരിക്ക്

മൂന്നുപീടിക: കയ്പമംഗലം വഴിയമ്പലത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു.

വഴിയമ്പലം സ്വദേശി പൊന്നാമ്പടി വീട്ടിൽ മൂസക്കുട്ടി (75), തൃശൂർ കലൂർ സ്വദേശി തൈനകത്ത് വീട്ടിൽ ഷാജു (53) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം.

എതിർദിശകളിൽനിന്നു വന്ന കാർ വഴിയമ്പലം പെട്രോൾപമ്പിന് സമീപത്തുവച്ച് നേർക്കുനേർ ഇടിക്കുകയായിരുന്നു.

Kerala

കുന്നിക്കോട്ട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ചു; കിണറ്റിൽ വീണ് അമ്മയ്ക്കും മകനും പരിക്കേറ്റു

കൊല്ലം: കുന്നിക്കോട് നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിൽ ഇടിച്ച് അപകടം. കിണറ്റിൽ വീണ് സ്കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും പരിക്കേറ്റു.

മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി.

പരിക്കേറ്റ അമ്മയെയും മകനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Latest News

Corehub Up